Sunday, March 22, 2015

എന്റെ കുമിള

Digital Painting:  © Vivek Vasudev

ഞാൻ ഈ കുമിളക്കകത്താണെ പിറന്നെ...
കുറേ കാലം ഞാൻ ഉറങ്ങാരുന്നെ
അതൊന്നും എനിച്ചു ഓർമയില്ലേ,..
പെന്നെ ഞാൻ ഉണർന്നു നോക്കിയപ്പോ ഉണ്ടല്ലോ,...
ഈ കുമിള ദേ ബേപ്പോട്ട് പോന്നു,...
ഞാൻ കുറേ കാലം പിന്നെ കാഴ്ചകളൊക്കെ കണ്ടിരുന്നെ ,...
അപ്പൊ ദേ വേറെ കുറേ കുമാലകൾ ,...
എനിക്ക് കൗതുകമായേ,...
അപ്പൊ ഞാനുണ്ടല്ലോ
അവരോടൊക്കെ ചങ്ങാത്തം കൂടാൻ ചെന്നെ,...
ചിലരൊക്കെ അങ്ങ് ദൂരെ പോയേ....
ചിലരൊക്കെ പെട്ടന്നങ്ങു ബെപ്പോട്ടു പോയേ,...
ചിലര് എന്റെ അടുത്തു നിന്നെ,..
ഞങ്ങള് പിന്നേ ചങ്ങാതിമാരായെ ....
ചിലരൊക്കെ ഇടയ്ക്ക് പോയെങ്കിലും....
പകരം പുതിയ കുമിള ചങ്ങാതിമാരു വന്നേ
ബേപ്പോട്ട് പോകുന്തോറും പുതിയ പുതിയ കുറേ കുമിളകളെ കണ്ടേ
കുറേപ്പേരെ പരിചയപ്പെട്ടേ
കുറെ കാര്യങ്ങളൊക്കെ പഠിച്ചെ,...
പിന്നേയും ഞങ്ങള് കുറേ ദൂരം ഒരുമിച്ച് ബെപ്പോട്ട് പോയേ...
കുറേ ആയപ്പൊ ഞങ്ങള് ചെങ്ങാതിമാരൊക്കെ
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ അങ്ങ് പോയേ,...
ചില ചെങ്ങാതിമാരേ എനിച്ചു കാണാൻ പറ്റുമയിന്നുള്ളേ,..
ചിലരൊക്കെ അങ്ങ് ദൂരെയായെ,...
ഞാനും എന്റെ കുമിളേമ് ഒറ്റക്കയെ...
അവിടെ ഞാൻ കുറേ സ്വപ്നെങ്ങളൊക്കെ കണ്ടെ...
കുമിള ബെപ്പോട്ടു പോകുമ്പോ കുറേ കഴ്ച്ചകളൊക്കെ കണ്ടെ,...
ചിലത് നല്ല ഭംഗിയുള്ള കഴ്ച്ചകളാരുന്നെ
ചിലത് പന്നയാരുന്നെ,
ചിലത് കണ്ട് ഞാൻ പേടിക്കുമായിരുന്നെ...
ചിലത് കണ്ട് ഞാൻ പൊട്ടി ചിരിക്കുമായിരുന്നെ,...
ചിലത് കണ്ട പങ്കര വിഷമം വരുമേ,...
ഞാനി കാണുന്നതൊക്കെ ഉണ്ടല്ലോ ഈ കുമിളെടെ ചുവരിൽ
വരച്ചു വെക്കുമാരുന്നെ...
എനിക്ക് വരക്കുന്നെ പങ്കരിഷ്ട്ടനെ..
അങ്ങനെ പോകുമ്പോ ഉണ്ടല്ലൊ
ഞാൻ ബെപോട്ട് നോക്കിയേ...
നോക്കുമ്പോ ഉണ്ടല്ലോ
ഈ കുമള എല്ലാം അങ്ങ് മേലെ ചെന്ന് പൊട്ടി പോണു...
കണ്ടപ്പോ ആദ്യം ഞാൻ സന്തോഷിച്ചേ പിന്നെ
പെട്ടന്ന് എനിക്ക്പേടിയായെ.....
ഈ കുമിളേടെ ചുവരു നറച്ചും എന്റെ വരയല്ലേ ...
എന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും
പ്രതീക്ഷകളുമൊക്കെ അല്ലെ,..
ഇത് പൊട്ടിയ എല്ലാം പോവൂല്ലേ...
എനിക്ക് സങ്കടായെ,..
ഒരൂസ്സം ഞാനും മുകളിൽ ചെല്ലുല്ലേ
എന്റെ ഈ കുമിളേമ് പോട്ടുല്ലേന്ന്
ഓർക്കുമ്പോ പങ്കര സങ്കടണേ ...
പിന്നെ എനിക്ക് ബെപ്പോട്ട് നോക്കാൻ പേടിയാരുന്നെ...
ന്നല്ലും ചിലപ്പോ തോന്നും ഇതങ്ങ് ബെപ്പോട്ട് പെട്ടന്ന് പോയരുന്നേണ്ണ്‍...
പിന്നെ ചിലപ്പോ തോന്നും ബെപ്പോട്ട് പൂവേണ്ടാന്ന്..
ബെപ്പോട്ട് പോയി ഈ കുമിള പൊട്ടുമ്പോ
ചിലപ്പോ എനിക്ക് ചിറക് മുളച്ചലോ...
അങ്ങനാണുച്ച രെസരുന്നു...
ഈ കുമിളക്കപ്പുറം എനിക്ക് പറന്നു നടക്കാലോ ...
ആരും ഇങ്ങനെ ഒരു ചിറകിന്റെ കഥ
എന്നോട് പറഞ്ഞു കേട്ടിടില്ല ,..
എന്നാലും ഒരുപക്ഷെ അങ്ങനാനെങ്കിലോ
രെസ്സാരുന്നു.പറന്ന് പറന്നു നടക്കരുന്നു...
ഇപ്പൊ എനിക്ക് ഈ കുഞ്ഞി കുമിളയാ ഇഷ്ടം,..
ഇത് നറച്ചും വരെക്കണം
കാണുന്നതും അറിയുന്നതും ചിന്തിക്കുന്നതും
സ്വപ്നങ്ങളും പ്രതീക്ഷകളും
ഒക്കെ ഈ ചുമരുനിറയെ വരച്ചു വെക്കണം .
ഇനി കുറേ ബെപ്പോട്ടു പോയ
പിന്നെ ഈ കാഴ്ച്ചകളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒന്നും ഇല്ലേങ്കിലോ
അപ്പൊ ഈ ചുമരൊക്കെ നോക്കി
താഴെ കണ്ട കാഴ്ച്ചകളും സ്വപ്നങ്ങളും
ഒന്നൂടി കണ്ട് രെസിക്കാലോ,...

Tuesday, March 17, 2015

മൂപ്പനും കുറത്തീം


നീ അറിഞ്ഞോ ?
....
മൂപ്പൻ തലകുത്തി നിന്നൂന്ന് ....
പക്ഷേ തേവരുണ്ടോ സമ്മതിക്കുന്നു,...
തേവര് പറഞ്ഞു പറ്റില്ലാന്ന്.
മൂപ്പൻ കുറേ പറഞ്ഞു നോക്കീട്ടോ,...
തേവരെവിടെ കേൾക്കാൻ...
തേവർ കാടിന്റെ ചങ്കല്ലേ,...
ഒടുവിൽ കുറത്തി എന്ത്‌ ചെയ്തൂന്നോ,..
മൂപ്പന്റെ ചങ്ക് പറിച്ച് തേവർക്കിട്ടുകൊടുത്തിട്ട് മലയിറങ്ങി...
മൂപ്പൻ ഉണരും മുന്പ് കുറത്തി ആ കാടിറങ്ങി,...
പിന്നെ കുറത്തി,..ആ കാട്ടിലോട്ടു പോയിട്ടില്ല...


"യേൻ മലഞ്ചൂരിറങ്ങി ബന്നപ്പോ
ദേ, കുറത്തി
കുറത്തി പേടിച്ചു ബിറങ്ങളിച്ച നിക്കണെ...കണ്ടെ ,,..
യേൻ കുറത്തിയോട്‌ ഒന്നും ചോദിച്ചില്ല,...
കുറത്തി യേനെ കണ്ടതും അടിബാരതേക്ക്
ഓടിപ്പോയി..... 

ഞാൻ മൂപ്പനോട്‌ ഈ കഥയാ പറഞ്ഞെ.... "

ഹും !

"കുറത്തി എവിടെ പോയതെന്ന് നിനക്കറിയോ,...? "

"യേനറിയില്ല, പക്ഷേ മൂപ്പൻ അന്വേഷിക്കാൻ 
അടിബാരത്തേക്ക് പോയിട്ടുണ്ട്.. "

"മൂപ്പനെപ്പൊക്കാടിറങ്ങി ? "

"അറിയില്ല തേബരെ,..

....

തേബരെങ്ങോട്ടാ,..?"
.
.
.
.
അടിവാരത്തേക്ക്!

Monday, March 16, 2015

കാടിന്റെ ചിന്ത


ഇത് കാട്...ചിന്തകൾക്ക് ,
വഴിതെറ്റാറുണ്ട് ഈ കാട്ടിൽ.
ലക്ഷ്യം മറന്ന ചിന്തകളെ മറ്റു
പലയിടത്തും കൊണ്ടെത്തിക്കാറുണ്ട്
ഈ കാട്.


ചില ചിന്തകൾ ഋതുക്കളെ  കൊണ്ടുവരാറുണ്ട് ...
ഈ കാട്ടിലേക്ക് .
ഋതുക്കളിൽ ചിലചിന്തകളീക്കാട്ടിൽ അലിഞ്ഞുചേർന്നു മറ്റുചിലതിനു  വളമാകാറുണ്ട്‌ ...
ചില ചിന്തകൾ ഈ കാട് വെട്ടിപ്പിടിക്കാനാഗ്രഹിക്കാറുണ്ട് 
മറ്റു ചില ചിന്തകൾ പടയോട്ടം നടത്തി ഈ കാട്
കിഴടക്കമെന്നു വ്യാമോഹിക്കാറുമുണ്ട്‌ 

ചില ചിന്തകൾ ഇക്കാട്ടിൽ ചേക്കേറി കൂടുകൂട്ടാറുണ്ട് ,...
ചില ചിന്തകൾ ഇക്കാട്ടിൽ മുളച്ച് വൻ മരമാകാറുണ്ട്..
മറ്റുചിലത് വളർച്ച മുരടിച്ചു നിൽക്കാറുമുണ്ട്‌ ...
ഈ കാട്ടിലെ വൻ മരങ്ങൾ ചില ചിന്തകൾക്ക് തണലാകാറുണ്ട് .

ചിലചിന്തകൾ കാറ്റുപോലെ വീശി 
എവിടേക്കോ പോയി മറയാറുണ്ട് ...
ചിലത് കൊടുങ്കാറ്റായി വന്ന് ഇവിടെ കിളിർത്ത
 വന്മരങ്ങളെ തകർത്ത് പോകാറുണ്ട്
ചില ചിന്തകൾ മറ്റുചില ചിന്തകളുടെ
 കൊന്പുകൾ മുറിക്കാറുണ്ട്,..
അവ പിന്നെ തഴച്ചുവളർന്നു 
ഈ കാടിനു അലങ്കാരമാകാറുണ്ട്,...

പാട്ട് ഇഷ്ടമാണ് ഈ  കാടിന്,...

ഋതുക്കളുടെ പാട്ടിനൊത്ത് മൂളാറുണ്ട്‌ ഈ കാട്.
സ്നേഹം കൊണ്ടു പച്ചപിടിച്ച മൊട്ടക്കുന്നുകളും,...
വിരഹം തീർത്ത ഉൾക്കാടിന്റെ  ഇരുട്ടും,..
പ്രണയം ചൊരിയുന്ന കുഞ്ഞരുവികളും,...
വാത്സല്യം തുളുന്പുന്ന ഇളം കാറ്റും,
പ്രദീക്ഷകൾ നിറം നൽകിയ വർണ്ണാഭമായ ആകാശവും,..
ചിലച്ചു പറന്നു നടക്കുന്ന സ്വപ്നങ്ങളും... 
അലഞ്ഞു തിരിഞ്ഞു നടക്കുന്ന  ആഗ്രഹങ്ങളും
ചിന്തകളുംചോദ്യങ്ങൾ മുള്ളുകൾ തീർത്ത മുൾമാരക്കാടുകളും, 

ഓരോ നിമിഷവും വളർന്നു കൊണ്ടിരിക്കുന്ന  ഈ കാടും 


ചിലർ ഈ കാടിനെ പുച്ചിക്കാറുണ്ട്,..

ചിലർ ഈ കാടിനെ ഇഷ്ട്ടപ്പെടാറുമുണ്ട് ,...  
ചിലർ ഈ കാട് കണ്ടിട്ടും കാണാതെ പോകാറുണ്ട്,..
ഈ കാട് ഇവർക്കെല്ലാമെന്നുമൊരു വിസ്മയമാണ്,..
ഇനിയും  കണ്ടുത്തീരാത്ത വിസ്മയങ്ങളൊളുപ്പിച്ച്
 ഈ കാടും ഈ കാടിന്റെ ചിന്തകളും ..

Monday, April 25, 2011

മഞ്ഞുതുള്ളികള്‍

ഞങ്ങള്‍ മഞ്ഞുത്തുള്ളികള്‍
മനസ്സിനും ശരീരത്തിനും
പ്രണയത്തിന്‍റെ കുളിര്‍മ്മ നല്‍കുന്ന മഞ്ഞുത്തുള്ളികള്‍
സുര്യന്‍റെ നേര്‍ത്ത ചൂടില്‍ മാഞ്ഞുപോകുന്ന മഞ്ഞുത്തുള്ളികള്‍...
അഴകിന്‍റെ പര്യായത്തിനു പാത്രമയവര്‍ ...
പ്രണയത്തിന്‍റെ വസന്തലോകത്
കുളിര്‍മ്മചൊരിഞ്ഞവര്‍...
പനിനീര്‍പൂവിന്‍റെ കവിളത്
ആഭരണം ആയവര്‍ ....
ഞങ്ങള്‍ മഴത്തുള്ളികള്‍ .......
സുര്യന്‍റെ പ്രണയിനികള്‍ ...........

നീ


നീ അനുഷ്ടനങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു വസ്തുതയാണ്
എനിക്കിനിയും നിന്നെ മനസ്സിലാക്കാന്‍ കഴിയുന്നില്ല ..
നിന്‍റെ മഹത്വത്തെ വാഴ്ത്തിപ്പാടി നടക്കുമ്പോള്‍
ഞാന്‍ മനസ്സിലാക്കി നീ പുറത്തല്ല അകാത്തണെന്ന്‌...
ഇനിയും ഒരുപാട് അലയേണ്ടി ഇരിക്കുന്നു ഉള്ളറകളില്‍ ......

വേറിട്ട ചിന്താഗതി


മനുഷ്യ സഹജമായ ഒരു കാര്യമാണിത് ...
നാം ചിന്തിക്കുന്നതില്‍ നിന്നുമാരെങ്കിലും
വേറിട്ട്‌ ചിന്തിച്ചാല്‍ അവനെ വട്ടനെന്ന്‍ വിളിക്കും
പിന്നെ ഭ്രാന്തനെന്ന പുരസ്ക്കാരം കൊടുത്ത് ആദരിക്ക്യും

ഇവിടം

ഇവിടേ ജയവും തോൽവിയുമില്ല
ജയപരാജയങ്ങള്‍ക്കുമപ്പുറമാണ് എന്റെ 
ലോകം ....
ഇവിടേ ഞാനും നീയുമില്ല .....
സ്ത്രിയും പുരുഷനുമില്ല,..
മൃഗ മനുഷ്യ ഭേദങ്ങളില്ല
എല്ലാം പ്രകാശിപ്പിക്കുന്ന
ആ ചൈതന്യം മാത്രം .
ഇവിടേ നമ്മുടെ സുഖദുഖതിനോ,
ആഗ്രഹങ്ങള്‍ക്കോ..
സ്വപ്നങ്ങല്‍ക്കോ ...
പ്രസക്തിയില്ല ....
മറിച്ച് പരമസാക്ഷത്കാരത്തിന്റെ
വെളിച്ചം മാത്രം ...
ഞാന്‍ ഇവിടേ നിന്നെ കാണുന്നു
എന്നിലെ എന്നില്‍.
നാം ഒന്നെന്ന സത്യം
ഞാന്‍ ഇവിടേ തിരിച്ചറിയുന്നു.